സൂര്യന്‍ അന്തിയുറങ്ങുന്ന
കടല്‍ വെള്ളത്തില്‍
വെള്ളി നിലാവായ് ഉയര്‍ന്നു
പൊങ്ങി,
സ്വര്‍ണ്ണ നൂലിനാല്‍ ചേര്‍ന്നൊരു
മൗന സഞ്ചാരമായ്
തിരകളെ തല്ലിയുടയ്ക്കുമ്പോള്‍
എന്നിലെ വീണാനാദങ്ങള്‍
പെയ്തിറങ്ങുകയായ് .
ദൂരേക്ക് കൂട്ടുമായി
പറന്നെത്തിയ ദേശാടനക്കിളികള്‍
മൂളുന്ന ചുണ്ടിഴകളില്‍,
കതിരിന്റെ വാസനയറ്റു വീഴാതെ
കാത്തു വെച്ച മോഹനങ്ങളത്രയും
മയക്കം ചെന്ന കവിതകളുടെ
രുചിഭേദങ്ങളായിരുന്നു .
നിലത്തു കരിഞ്ഞുണങ്ങിയ
വെയില്‍ നാളങ്ങള്‍ ,
ആയുസ്സിന്റെ സമയമളക്കാതെ
വേനല്‍പക്ഷിയുടെ ചിറകിനടിയില്‍
രാവിന്‍ ഷീലുകളെ മടക്കി വെക്കുന്നു...
മുളംതണ്ടിന്റെ ഒരോമനപ്പുത്രിയായ്
വാനില്‍ ഒഴുക്കുന്ന രാക്കുയില്‍നാദം
തേടി വരുന്നത്,
ഇണയുടെ മൗനങ്ങളെ ഭേദിക്കുവാന്‍ ,
അന്തിയുറങ്ങുന്ന സൂര്യനെ
തൊട്ടു ഉണര്‍ത്തുവാന്‍ ....
കവിത നന്നായി.
ReplyDeleteകവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കൂ..
ശുഭാശംസകൾ...
വരികള്‍ക്കിടയില്‍ എന്തോ മാസ്മരിക ശക്തി ഉണ്ട്
ReplyDeleteകെടാതെ സൂക്ഷിക്കുക ......... ആശംസകള്‍
thanksss a lot..
ReplyDelete