മരുഭൂമിയിൽ ഒറ്റപ്പെട്ടവന്റെ
അങ്കത്തട്ടായ്
ഇന്നു ഭൂമി പിളരുന്നു .
കാനനവാസം വെടിഞ്ഞൊരുവൻ
പെണ്ണുരുത്തിക്കു
മാറിൽ മിന്നു കൊടുക്കുന്നു .
സ്നേഹവും കാലവും
അളന്നെടുത്തവൻ
ഭൂമിയുടെ തെക്കേ നടയിൽ
തീർത്ഥാടനത്തിനൊരുങ്ങുന്നു .
കലികാലമെന്നോതിയ ഭിക്ഷക്കാരന്റെ
കാൽച്ചുവട്ടിലൂടെ ഇന്നു
കട്ടുറുമ്പുകളുടെ ശീതസമരം .
പരിണാമ സിദ്ധാന്തം പഠിപ്പിച്ച
അധ്യാപകന്റെ കയ്യിലിന്നൊരു
വെളുത്ത പൂച്ചക്കുഞ്ഞ് .
പടയൊരുക്കവുമായ്
അങ്കം വെട്ടിയ രാജാവിന്റെ
മകുടിയിലിന്നൊരു
ഉടഞ്ഞ കൂരമ്പിന്റെ
നീണ്ട ചരിത്രപുസ്തകം .
സ്വപ്നാടനം വെടിഞ്ഞ
കാമുകന്റെ തോളിലിന്നൊരു
വേഴാമ്പലിന്റെ കൊത്തിയ പാട് .
ഭൂമി പ്രളയമാർക്കുന്നു .
പക്ഷികുഞ്ഞ് കൂടു വിടുന്നു.
കാൽനടക്കാരിൽ -
ഒരമ്പു വന്നു വീഴുന്നു.
കലികാലമെന്നോതിയ
ഭിക്ഷക്കാരന്റെ കാൽച്ചുവട്ടിൽ
ഇന്നു നാലു ശവങ്ങൾ .
അവസ്ഥാന്തരങ്ങൾ മാറി മറയുന്നൊരു വേള ,
കാലവേഷങ്ങൾ അഴിച്ചു വെച്ചുള്ള ഇടവേള
കലികാലമെന്ന വാക്കിന്റെ
മൂർച്ചയുള്ള നേരമ്പോക്കായ്
വന്നുവല്ലോ
ഭൂമിയുടെ പ്രളയാർദ്ര ദിനം .
അവസ്ഥയ്ക്ക് അന്തരമുണ്ടായല്ലേ പറ്റൂ
ReplyDelete