എരിയുന്ന പ്രാണന്റെ ഉഷ്ണ വിലാപമേ
നീയെരിഞ്ഞൊന്നടങ്ങുക .
വേരിളകുന്ന മണ്ണിന്റെ ഹൃദയ താളമേ
നീയമർന്നൊന്നു പെയ്യുക .
തമസ്സിനെ കീറുന്ന ഇരുൾഭൂതമേ
നീ കാവി പുതഞ്ഞൊരു കണ്ണാന്തളിരാവുക .
വിരഹിണി രാവിന്റെ മേൽക്കൂരയിൽ
ഇന്നൊരു കിളിയുടെ കാലൊച്ച .
മൂകമാം ത്രിസന്ധ്യയുടെ അഗ്നികുണ്ഡത്തിൽ
വീഴുമിന്നെന്റെ ചെന്താമര ,
വാനിൽ തറഞ്ഞു നിന്നൊരു കണ്ണീർമഴ .
ഇന്നെനിലൊരു കരിഞ്ഞ പട്ടം.
നിന്നിലൊരു പേടമാൻ .
നമ്മുടെ കണ്ണുകളിലൊരു നനഞ്ഞ താഴ്വര.
പണ്ടേ എന്റങ്കണത്തിൽ പൂരങ്ങളേറെ വന്നേ പോയ് .
നിലാവെട്ടങ്ങളേറെ നീറി നനഞ്ഞേ പോയ് .
കവി തൊട്ടെന്റെ ഉള്ളകമാകേ പിടഞ്ഞേ പോയ് .
എന്നിലൊരു നൂറു നഖങ്ങൾ തിളങ്ങി മറഞ്ഞേ പോയ് .
വസന്തത്തിന്നറയിൽ ഉഷ്ണം പങ്കിടുന്ന
രണ്ടിളം കിളികളുടെ വിലാപത്തുവലുകൾ
ഇന്നെന്റങ്കണത്തു വീഴുന്ന രണ്ടു തെച്ചിപ്പൂവിതളുകൾ .
ഇന്നൊരുപിടി മണ്ണുകൊണ്ടെന്റെ പൂർണ്ണത .
മഴവില്ലിനാൽ മറയ്ക്കുന്നു ഈ നഗ്നത .
ചാരം മണക്കുന്ന കവിത ,
മണ്ണിൽ പിറന്നൊരു ദേവത .
ഒറ്റച്ചിറകിനാൽ ഋതുമതിയാകുന്നൊരു പെണ്ണ് .
വാൾമുനയിൽ ഉള്ളം കറുക്കുന്നു അവളുടെ കണ്ണ് .
ഉള്ളംകയ്യാലെ ഭൂമിയെ തണുപ്പിക്കുന്ന വിണ്ണ്,
ഇന്നവൾ നെഞ്ചിലേറ്റുന്നത് ഒരു പിടി മണ്ണ്.
ഇന്നെന്റെ പ്രണയത്തിനേറെ ഉഷ്ണം .
മൗനത്തിനേറെ തണുപ്പ് .
കാമത്തിനേറെ ചുവപ്പ് .
പ്രണയവും,കാമവും ഒരുമിച്ചുറങ്ങുന്നതു -
ഇന്നൊരേ ശില്പിയിൽ .
പെണ്ണ്
ReplyDeleteകണ്ണ്
വിണ്ണ്
മണ്ണ്