June 27, 2012

യാമങ്ങള്‍ ..

എന്‍റെ ദീനം മാറി,മാനം തെളിഞ്ഞു.
മുറ്റത്തെ കിളിയ്ക്കും എന്‍റെ നാണം വന്നു.
ഇന്നലെകളുടെ തോരാത്ത യാമങ്ങളില്‍
സാന്ത്വനഹര്‍ഷം ഞാന്‍ തന്നെ ചൊരിഞ്ഞു. 
കാണാത്ത അകലം സിരകളിലൂടെയുള്ള  
തിരനോട്ടമായി അടുത്തു കണ്ടു.













മുട്ടിവിളിച്ചു ഗോപുരകവാടം ഞാന്‍ 
തെളിഞ്ഞ മണ്‍ക്കുടവുമായി ശാന്തതയില്‍,
വാതില്‍ തുറന്നു വെളിച്ചമായി കോണില്‍ 
എന്നിലേക്കിറങ്ങി വന്ന പരാശക്തി മൗനമായി.
പിന്നെ ചിറകു വിരിച്ചുള്ള എന്‍റെ കളിയാട്ടമായി,
ഹാസ്യമായി അവനിലും മങ്ങാത്ത ഒരനുഭവ
മഞ്ജീരധ്വനി,ആടിയ ഈ പൂരത്തിന്‍ക്കാഴ്ച്ചകള്‍ .
ഹൃദയവഴികളിലൊക്കെ ഞാന്‍ മഞാടിമണി എറിഞ്ഞു,
അന്യോന്യം നോക്കിനിന്ന നിമിഷങ്ങള്‍ ഒരു മഴവില്ലായി.
വിലാസിനീ...അറിഞ്ഞാടിയ നടനം മോഹന സുന്ദരമായി,
കടക്കണ്ണില്‍ നീട്ടി വരഞ്ഞ കരിമഷി കലങ്ങുകയായി ഇവിടെ..


No comments:

Post a Comment