കൈത്തടത്തില്‍ ചുവന്നു വന്ന നിന്‍റെ രേഖാചിത്രം
മറക്കില്ല ഞാന്‍ ഒരുനാളും.
പുതപ്പിനാല്‍ മൂടിയ കണ്ണ്‍ തടാകങ്ങളെ
ഇത്തിരിനേരം ഞാന്‍ വെട്ടത്തിനായി തുറന്നുവെച്ചു.
മായാത്ത മാംഗല്യമായി എന്നുടെ ചാരുത,
ദീപങ്ങളില്‍ സാക്ഷിയായി വീണൊഴുകി.
പുഴപോല്‍ മയിലാടി കുഞ്ഞിളം മാമലയില്‍,
പൂക്കുന്ന ലാസ്യമായി ഈ വന വൃന്ദാവനങ്ങളില്‍.
ആശകള്‍ പൂരിതങ്ങളാകുന്നു ഈ വഴിയോരസ്വപ്നങ്ങളില്‍.
ചുറ്റിയ വള്ളികള്‍ പോലെ കാവ്യമാം സുന്ദരം .
No comments:
Post a Comment