പാതിരാകാറ്റിന്‍റെ മര്‍മ്മരം
ഞാന്‍ കേട്ടു,
എന്നിലടുപ്പിക്കുന്ന
വരികളായി.
ജാലകതിണ്ണയില്‍ നക്ഷത്രങ്ങളെ
ഞാന്‍ കണ്ടു,
എന്നില്‍ ഉദിക്കുന്ന
വാര്‍തിങ്കളായി.
തത്തി കളിക്കുന്ന മാന്‍പേടയെ
ഞാന്‍ നോക്കി,
എന്നില്‍ ഇക്കിളി കൂട്ടുന്ന
രാഗങ്ങളായി.
പുഴവക്കിലെ പച്ചപ്പുല്ലിനെ
ഞാന്‍ തലോടി,
എന്നില്‍ അമര്‍ന്നു വീഴുന്ന
ഓര്‍മ്മകളായി.
എന്നത്മാവില്‍ ഏതോ
മയില്‍പീലിതന്‍ പിടഞ്ഞു,
എന്നില്‍ ഉണര്ത്തീടുന്ന
സര്‍വ്വവികാരമായി.....
No comments:
Post a Comment