December 23, 2012

ആത്മ ദളങ്ങള്‍


മനസ്സിലെങ്ങും ചിന്തകളുടെ 
നിഴലാട്ടമായി പുള്ളികുത്തുകള്‍ 
വീണും, പിടഞ്ഞും  കളിയാടവേ -
പുഴവക്കിലെങ്ങും നിറഞ്ഞ 
മയിലാട്ടമായി ചുവടുകള്‍ 
വെച്ചും,വിതച്ചും പകലി-
ന്നര്‍ദ്ധ യാമങ്ങള്‍ നീങ്ങീടവേ  
അസ്തമയങ്ങള്‍ എന്നില്‍  
പിറക്കുന്നു ഭാവ സാഗരമായി.
കവികള്‍തന്‍  പാടിയുണര്‍ത്തീടുന്ന 
രാഗലയമായി സ്വയംവരപ്പന്തലില്‍ 
ഇളംപനിനീര്‍പ്പൂപോല്‍ ഈണങ്ങള്‍ 
വിരിയിച്ചും ശിലാ കാവ്യമായി-  
ഉടലുകള്‍ക്കു ജീവന്‍ വെയ്പ്പിച്ചും 
ആനന്ദമെന്തെന്നറിഞ്ഞീടുന്നു .

മായാത്ത ഓര്‍മ്മതന്‍ചില്ലുക്കൂട്ടില്‍ 
താരാങ്കണങ്ങളേ നോക്കീടുന്ന അക-
ക്കണ്ണുമായി ജാലകം  തുറക്കവേ ,
ചുവന്ന നാടയില്‍ തീര്‍ത്തോരീറന്‍ 
മേഘപാളിയായി നെഞ്ചിനറകളില്‍ 
വേദനയെന്തെന്നറിയിച്ചീടുന്നു. 
നിനച്ചിരിക്കാതെ വന്ന ഈറന്‍ -
കാറ്റിനോടായി ഓതിയ  കഥക-
ളത്രയും മാനസച്ചിറകുകളെ  തേരി-
ലേറ്റി ഓമനിച്ചീ ടുന്നു ആര്‍ദ്രമായി.
പവിഴങ്ങള്‍ പോലെ  നിലാ കായലില്‍..
തകര്‍ത്തു പെയ്യുന്ന ദിനരാത്രങ്ങള്‍ക്കു 
തിളക്കമായി പൂര്‍ണ്ണത കൈവരുന്നു   .
.

No comments:

Post a Comment