June 27, 2012

സിന്ദൂരപ്പൂവ് ..














സന്ധ്യയെ നോക്കി നിന്ന സിന്ദൂരപ്പൂവേ, 
പൊന്മുളം കാട്ടിലെ പ്രസാദം പോലെ.
തുമ്പികള്‍ വന്നിരിക്കുന്നു നിന്‍റെ കൈകളില്‍
നിന്നോടു ചോല്ലുവാനുള്ള രഹസ്യങ്ങള്‍ പേറി.

ആടീടുന്നു തെന്നലില്‍ ഒരുനൂറായിരം മാനസങ്ങള്‍
 വിത്തു പാകി തളിര്‍ത്തിടുന്നു കാലാന്തരം മഴയ്ക്കൊപ്പം.
മായാത്ത ചിത്രങ്ങള്‍,മരിക്കാത്ത ഓര്‍മ്മകള്‍ 
ഒന്നുമേ തലോടുവാന്‍ ഇന്നു ആവുന്നില്ലെങ്കിലും,
കറുത്ത് വരുന്നു വാര്‍മുകില്‍ തണുപ്പിനാല്‍ എന്നില്‍ 
ചെമന്തിപ്പൂവിന്‍റെ പരിമളം ചാര്‍ത്തി മേലെ വാനില്‍.   
കളയുമീ മൊഴികള്‍ ചുണ്ടിനു ഭാരമായി എന്നും
താങ്ങാനാവില്ല ഒറ്റയ്ക്കു ഒതുക്കുവാന്‍ എന്തുമേ.  
ഒഴുകാന്‍ ശീലിച്ച തിരകള്‍ക്കു എന്നില്‍ 
പറയാത്ത,കാലം മായ്ച്ച ഒരു കഥയുണ്ട്.
നിര്‍ത്തുക, നിന്‍ ചേഷ്ടകള്‍ എന്നെന്നേക്കുമായി 
തുണയില്ല ,ഇനി പരിഭവം ഓതീടാന്‍ മുഖങ്ങളില്ല.

No comments:

Post a Comment