June 27, 2012

മന്ദാരം ..

ചിറകു വിരിച്ചു നടക്കുന്നൊരു കവിതയായി
ചുറ്റീടുന്ന മന്ദാരചില്ലമേല്‍, അവള്‍.മിണ്ടാതെ നിന്നു.
മനസ്സിനെ മുറുകെ പിടിച്ചൊരാത്മാവിന്‍ കോവിലില്‍,
തനിച്ചുറങ്ങുന്ന പെണ്‍കോടി, എന്തേ വന്നീല്ല..
ചെന്താമര വിടര്‍ന്നു നിന്നു നിന്‍റെ ജാലകകോണില്‍  
പറിച്ചീടുവാന്‍  ഒരു മാത്ര കൈകള്‍ എന്തേ നീട്ടിയില്ല...
ഹൃദയവാതില്‍ ചാരി നില്പ്പൂ, പലവട്ടം നോക്കിയ
ആ മിഴികളില്‍, കുളിര്‍ ഒരു കടലായി ഒഴുകി.
നിനക്കു കാവലായി ഇടവഴികളില്‍ ഞാന്‍ നട്ട 
വെളുപ്പിന്‍ മുല്ലകള്‍ തനിയെ പൂക്കുന്നു ,ചിരിച്ചീടുന്നു.
അത്രമേല്‍ ഞാന്‍ കൊതിച്ച ഹിമകണമായി നീ മാറവേ..
ആഴങ്ങളില്‍ പതിയുന്ന ജീവന്‍റെ നാളമായി,
 അതിനുള്ളിലെ താളമായി..

No comments:

Post a Comment